പേജുകള്‍‌

2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

ശരത്‌ ചന്ദ്രിക


ടൌണ്‍ഹാളില്‍ സിനിമ തീര്‍ന്നതേയുള്ളു
തിരശീല അഴിച്ചു വെച്ചിട്ടില്ല
ഇത്തിരി മുന്‍പേ അവിടെ നിന്നാണ്‌
'ചെറിപ്പഴങ്ങളുടെ രുചി' അറിഞ്ഞത്‌

'ആത്മഹത്യ ചെയ്യണം'
അയാള്‍ തീരുമാനിക്കുകയാണ്‌
പക്ഷെ മരണം ഉറപ്പിക്കാന്‍ കൂടെ വേണം ഒരാള്‍
പൊടിക്കാറ്റിലൂടെ , മരണം പോല്‍ നരച്ച മരുഭൂമിയിലൂടെ
തേടുകയാണ്‌
മരണത്തിനു കൂട്ടിരിക്കാനൊരാളെ.......


രാത്രിയാകുന്നു...
മദ്യശാലയില്‍ നിന്നും സിനിമ തെരുവിലെത്തുന്നു
ശരത്തില്‍
ബാബുരാജ്‌ കൂടുന്നു....
'അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍........ '
വലിയ പൊട്ടിച്ചിരികള്‍..
വിക്കി വിക്കി മുറിഞ്ഞ്പോകുന്ന ക്ഷോഭങ്ങള്‍....
ക്രൂശിതരൂപം പോല്‍ കൈകള്‍ വിടര്‍ത്തി
ഗാഡമായൊരാലിംഗന തയ്യാറെടുപ്പ്‌

ഒരു ക്യാമറയിലും ശേഖരിച്ചിട്ടില്ലിത്‌..
ശരത്‌...
നീയെപ്പൊഴും പരിധിക്കു പുറത്ത്‌.